ഐതിഹ്യം
പൊന്നൂന്നൻ തൊണ്ടച്ചൻ ഒരിക്കൽ കോറോം മുച്ചിലോട്ടേക്ക് പോകാനിടയായി. ഭഗവതിയെ ക്ഷണിച്ച് കൂടെ ക്കൊണ്ടുവരാനും പുറക്കുന്ന് എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് മുച്ചിലോട് നിർമ്മിക്കാനും തീരുമാനിച്ചു. മുച്ചിലോടിന്റെ പുറക്കൂട്ട് നിർമ്മിച്ചു കയറ്റാൻ പാകത്തിലാക്കി വെച്ചു. ഈ അവസരത്തിൽ കാളകാട്ടില്ലവുമായുള്ള ശത്രുതയുടെ ഫലമായി മല്ലന്മാരെ വിട്ട് പുറക്കൂട്ട് നശിപ്പിച്ചു. പുറക്കൂട്ട് ഉണ്ടാക്കിവെച്ച സ്ഥലം അന്നു മുതൽ പുറക്കുന്ന് എന്ന് അറിയപ്പെടാൻ തുടങ്ങി. തുടർന്ന് മാതമംഗലത്ത് ഭഗവതിയെ കുടിയി രുത്താൻ തീരുമാനിച്ചു. നാടുവാഴുന്ന പുത്തരിക്കൽ വേങ്ങയിൽ മൂത്തകാരണവർ ഭഗവതിക്കായി നീരും നിലവും നല്കി. കുറ്റ്യൻ പറമ്പിൽ കുറ്റിനാട്ടി പള്ളിയറ കൊള്ളാൻ തമ്പുരാട്ടി കല്പിച്ചു എന്നാണ് പറയുന്നത്. അങ്ങനെ മാതമംഗലത്ത് ഇന്നത്തെ മുച്ചിലോട് പണികഴിപ്പിച്ചു. 500 വർഷത്തോളം പഴക്കം കണക്കാക്കുന്നു. ഇന്ന് ഭണ്ഡാരപ്പുര സ്ഥിതി ചെയ്യുന്ന അന്നത്തെ മീത്തലെ വീട്, തൊണ്ടച്ചന്റെ ആരൂഢസ്ഥാനമായി മാറി. താഴെവീട്, മീത്തലെ വീട്, മരുമക്കൾക്ക് തൊണ്ടച്ചൻ നിർമ്മിച്ചു കൊടുത്തതാണ്. തൊണ്ടച്ചന്റെ തെയ്യസ്വരൂ പോത്പത്തി കഥകളിൽ പറയുന്ന മാഹാത്മ്യം പ്രസ്തുത ഭവനങ്ങൾക്ക് കൈവന്നു. മുച്ചിലോട്ടുഭ ഗവതിയുടെ പ്രധാന അടിയന്തിരാവസരങ്ങളിലൊക്കെ തൊണ്ടച്ചനും ആരാധന നടത്തിവരുന്നു. പ്രത്യേകിച്ചും തുലാം പത്ത്, പതിനൊന്ന് ദിവസങ്ങളിലും പ്രാർത്ഥന പോലെ തുടർദിവസങ്ങളിലും വർഷംതോറും തൊണ്ടച്ചൻ കെട്ടി ആടിച്ചുപോന്നു.
ഉപദേവതമാർ
മുഖ്യ ദേവതയായ മുച്ചിലോട്ടു ഭഗവതിയുടെ നിശ്ചിതസ്ഥാനങ്ങളിൽ കണ്ണങ്ങാട്ടുഭഗവതി, പുലിയൂരു കാളി, പുലിക്കണ്ഠൻ (ദൈവം), നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, താഴെപരദേവത എന്നീ ദേവീദേവന്മാരും ഇവിടെയുണ്ട് . കണ്ണങ്ങാട്ടുഭഗവതി, പുലിയൂര്കാളി, പുലിക്കണ്ടൻ തെയ്യങ്ങൾക്കും കോമരമുണ്ടാകും. ഇതിൽ മുച്ചിലോട്ടുഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പുലിയൂര്കാളി, തെയ്യങ്ങളുടെ കോമരം തച്ചരം വാണിയൻ എന്ന ഇല്ലത്തു നിന്നുള്ള പ്രതിനിധിയായിരിക്കണമെന്ന് നിഷ്കർഷയുണ്ട്. കൂടാതെ തൊണ്ടച്ചനും ഒരു കോമരമുണ്ടെങ്കിലും മറ്റു കോമരങ്ങൾക്കുള്ള ചിട്ടകളൊന്നും ആ കോമരത്തിനില്ല.
അനുഷ്ഠാനങ്ങൾ
അനുഷ്ഠാനം എന്ന പദത്തിന് മറ്റൊന്നിനുപകരം നിൽക്കുന്നത് അനുസ്ഥാനം, ആചരണം, പ്രവർത്തി, മറ്റൊന്നിനു സമാനമായ പ്രവർത്തനം എന്നൊക്കെയാണർത്ഥം. ഓരോ അനുഷ്ഠാനവും ഭൂതകാലത്തിന്റെ ആവർത്തനമാണെന്നു പറയാം.
സംക്രമപൂജ
എല്ലാമാസവും സംക്രമപൂജ നടത്തിവരുന്നുണ്ടെങ്കിലും മേട സംക്രമത്തിന് പ്രാധാന്യം കൂടുതലാണ്. അന്ന് അപ്പനിവേദ്യം ഉണ്ടാകും. ഉപദേവതമാർക്ക് പത്ത് ദിക്കിലായി നിവേദ്യം അർപ്പിക്കുന്നു. വിഷു പൂജയുടെ ഭാഗമായി തൃപ്പന്നിക്കുന്ന് ക്ഷേത്രത്തിൽ നിന്നും വിഷുക്കണിക്കുള്ള വിഭവങ്ങൾ കൊണ്ടുവരുന്നു. വിഷുക്കണി കാണാനെത്തുന്നവർക്ക് അപ്പനിവേദ്യം നൽകുന്നു.
ചൊവ്വാഴ്ച അടിയന്തിരം
വൃശ്ചികം ഒഴികെയുള്ള എല്ലാ മാസങ്ങൾക്കും ആദ്യ ചൊവ്വാഴ്ചയും രാത്രിയിൽ അപ്പനിവേദ്യമടക്കം പൂജയുണ്ട്. വൃശ്ചികത്തിൽ അവസാന ചൊവ്വാഴ്ചയാണ് പ്രസ്തുത അടിയന്തിരം കഴിയുന്നത്.
ഗണപതിഹോമം
കർക്കിടക മാസത്തിലാണ് ഗണപതിഹോമം നടത്തിവരുന്നത് .വെള്ളി ചൊവ്വ ദിവസത്തിൽ തീരുംവിധം അഞ്ചു ദിവസത്തെ ഗണപതിഹോമം ഉണ്ടാകും . ബ്രാഹ്മണരാണ് ഈ പൂജ നടത്തുന്നത്. അരങ്ങിലടിയന്തിരത്തോടുക്കൂടി ഹോമം അവസാനിക്കുന്നത്
നിറഅടിയന്തിരം
കർക്കിടകത്തിൽ വിളയാത്ത കതിർ കൊണ്ടുവന്ന് പ്രധാനസ്ഥാനങ്ങളിൽ കെട്ടിവെയ്ക്കുന്നു. പത്ത് ഇലകളിലാണിവ പൊതിയുന്നത്. ഐശ്വര്യത്തിന്റെ പ്രതീകങ്ങളായി വട്ടപ്പലം, മാവ്, പ്ലാവ്, ആൽ, അരയാൽ, പൊലുവള്ളി, എരിവള്ളി, കായൽ (മുള), കാഞ്ഞിരം, നെല്ലിയില, വെള്ളില എന്നിവയാണ് ഉപയോഗിക്കുന്നത്.
പുത്തരി
ചിങ്ങമാസത്തിൽ പുതിയ നെല്ലിൽ നിന്നുണ്ടാക്കിയ അരി നിവേദിക്കുന്നു. അരിയും അപ്പനിവേദ്യവും നടത്തി പുത്തരി ഉപയോഗിച്ച് ആചാരക്കാർക്കും കാരണവ ന്മാർക്കും ഭക്ഷണം നൽകുന്നു. “ആർക്കാണം' എന്ന വിശേഷപ്പെട്ട വിഭവം അന്ന് നിവേ ദ്യമായി തയ്യാറാക്കും. പുതിയ അരി, തേൻ, വെല്ലം, തേങ്ങ, വെണ്ണ എന്നിവയാണ് ചേരവുകൾ. വിശിഷ്ട രുചിയുള്ള ആർക്കാണം താളിലയിലാണ് സാധാരണ വിളമ്പുന്നത്.
മറുപുത്തരി
ചിങ്ങംനാളിലാണ് ക്ഷേത്ര കാരണവന്മാരുടെ ചെലവിൽ നടത്തുന്ന പുത്തരി അടിയന്തിരം , അന്ന് അരങ്ങിലടിയന്തിരവും ഉണ്ടാകും
കുഞ്ഞുദയാസ്തമനം
വൃശ്ചികസംക്രമത്തിന് അരങ്ങിലടിയന്തിരത്തോടുകൂടി കുഞ്ഞുദെസ്തമനം നടത്തുന്നു
ഉദയാസ്തമനം
വർഷംതോറും വൃശ്ചികം 11-ന് നടത്തുന്ന വിശേഷാൽ അടിയന്തിരമാണിത്. ഈ ആവശ്യത്തിനുള്ള വാഴക്കുല കൊത്തിവെക്കുന്നു. ആ ദിവസവും അരങ്ങിലടിയന്തിര മുണ്ടാകും. വൃശ്ചികം 11-ന് അതിരാവിലെ വാലിയക്കാർ അരിമാവിൽ വെല്ലം ചേർത്ത് കുഴച്ചെടുത്ത് വെളിച്ചെണ്ണയിൽ അപ്പം ഉണ്ടാക്കുന്നു. അപ്പം ഉണ്ടാക്കി തീരുന്നതുവരെ ഇവർക്ക് ജലപാനത്തിനോ മതിലിനു പുറത്തു അനുവാദമില്ല. ഗണപതിക്ക് നിവേദിച്ച ശേഷം ദേവതാ ഉപദേവതാസ്ഥാനങ്ങളിൽ അപ്പം നിവേദിക്കുന്നു. മുഴുവൻ അപ്പവും ക്ഷേത്രത്തിനുള്ളിൽ കയറ്റിയശേഷം കുറിവാങ്ങിയ വാലിയക്കാർക്ക് കഞ്ഞികുടിക്കാം. തുടർന്ന് അവിടെ എത്തുന്ന മുഴുവനാൾക്കും അപ്പംകൊടുക്കു. പെരുങ്കളിയാട്ടക്കാലത്ത് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടത്തുന്നത് ഉദയാസ്തമന അടിയന്തിരത്തിന്റെ ഭാഗമായി രാത്രിയിലെ അരങ്ങിലടിയന്തിരത്തോടു കൂടിയാണ്. ക്ഷേത്രം കോയ്മയെ മൂലഭണ്ഡാരം ഏൽപ്പിക്കുന്നതോടുകൂടി പെരുങ്കളിയാട്ടത്തിനുള്ള ചെലവിന്റെ പണം നൽകുന്നു എന്നാണ് സങ്കല്പം. ഭക്തി നിർഭരമായ ഈ ചടങ്ങാണ് കളിയാട്ടത്തിനു നാന്ദി കുറിക്കുന്നത്.
പൂരോത്സവം
പരമേശ്വരകോപാഗ്നിയിൽ വെന്തുപോയ കാമദേവനെ പുനർജീവിപ്പിക്കാൻ പുഷ്പസ മൃദ്ധിയുള്ള വസന്തകാലത്ത് പുഷ്പങ്ങളെക്കൊണ്ട് കാമദേവവിഗ്രഹം നിർമ്മിച്ച് അംഗനമാർ നൃത്തമാടിയതിന്റെ ആഘോഷമാണല്ലോ പൂരോത്സവം. പ്രസ്തുത ഉത്സവനാളുകൾ മല ബാറിലെ ദേവിക്ഷേത്രങ്ങളിലെല്ലാം തന്നെ വളരെ ആഘോഷപൂർവ്വം കൊണ്ടാടിവരുന്നു. മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള നാളുകളിൽ കാവുകളും ക്ഷേത്രങ്ങളും സജീവമാക്കുന്നു. മാതമംഗലം ശ്രീ മുച്ചിലോട്ടുഭഗവതിക്ഷേത്രത്തിൽ ഒമ്പതു പൂരവിളക്കുണ്ട്. സമാപനദിവസം കാമനെ യാത്രയാക്കുന്നു. പൂക്കളും കാമവിഗ്രഹങ്ങളും കൂട്ടയിലാക്കി പാലുള്ള വൃക്ഷത്തിന്റെ ചുവട്ടിൽ ശുചിയാക്കി അവിടെയാണ് കാമനെ യാത്രയാക്കുന്നത്.
പൂരക്കളി ഏൽപ്പിക്കൽ
പൂരം തുടങ്ങി മകീര്യം നാൾ കുറ്റൂരിലെ കണ്ണങ്ങാട്ട് പോയി, മുച്ചിലോട്ടു പ്രതിനിധി പൂരകളി നടത്താൻ അവരെ ക്ഷണിക്കുന്നു.
പൂരക്കളി
കലാഭംഗിയും മെയ് വഴക്കവും ഒത്തിണങ്ങിയ പൂരക്കളി നടത്താൻ കുറ്റൂർ കണ്ണങ്ങാട്ടെ വാലിയക്കാരും ആചാരക്കാരും എത്തുന്നു. അവരെ സ്വീകരിച്ചിരുത്തി കളി നടത്താൻ സൗകര്യമൊരുക്കുന്നു. രണ്ട് സമുദായങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന് മകുടോദാഹരണമാണ് പൂരക്കളി.
പുരംകുളി
മീനമാസത്തിൽ കാർത്തികതൊട്ട് ഒമ്പതാംദിവസം പൂരം കുളി നടക്കുന്നു. അന്നേ ദിവസം ക്ഷേത്രത്തിലെ വിഗ്രഹങ്ങളും ആയുധങ്ങളും പൂരംകുളിപ്പിക്കൽ ചടങ്ങിന് വിധേയമാക്കുന്നു. ആചാരക്കാർ തിരുവുയുധത്തോടുകൂടി തൃപ്പന്നിക്കുന്ന് ക്ഷേത്രത്തിൽ മൂപ്പ് പിടിക്കുന്നു. തുടർന്ന് പ്രദേശത്തെ മറ്റുപ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും പ്രധാനതറവാട്ടുകളിലും മൂപ്പ് പിടിക്കൽ ചടങ്ങ്നടത്തുന്നു.
എഴുന്നള്ളത്ത്
പൂരംകുളിയെത്തുടർന്നുള്ള ദിവസങ്ങളിലാണ് "ഏളത്ത്" എന്ന് ഗ്രാമ്യഭാഷയിലറിയപ്പെടുന്ന എഴുന്നള്ളത്ത് വർഷംതോറും ക്ഷേത്രപാന്തമായ മാത മംഗലം, കുറ്റൂർ, പാണപ്പുഴ, പറവൂർ തുടങ്ങിയ പ്രദേശങ്ങളിൽ അരങ്ങിലടിയന്തിരത്തോടുകൂടി പരിവാരസമേതം ആർപ്പുവിളികളോടെ ദേവിമാർ എഴുന്നള്ളുന്നു. ഏളത്ത് കുറ്റൂർ കണ്ണങ്ങാട്ട് പ്രവേശിക്കുന്നതോടുകൂടി മുച്ചിലോട്ടെ കണ്ണങ്ങാട്ട് ഭഗവതിയുടെ കോമരം അവിടെ നൃത്തംചെയ്ത് ഭഗവതിയെ പ്രസാദിപ്പിക്കുന്നു. അന്നേദിവസം കണ്ണങ്ങാട്ട് ക്ഷേത്രക്കാർ വളരെ ആഘോഷ പൂർവ്വം ഇവരെ സ്വീകരിക്കുകയും ദീപം തെളിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങിന് ധാരാളം ആളുകൾ കണ്ണങ്ങാട്ട് എത്തിച്ചേർന്ന് തൊഴുത് അനുഗ്രഹം വാങ്ങുന്നു.
നാട്ടിലുണ്ടായിരുന്ന രോഗാതുരത ശമിപ്പിച്ചതിനുശേഷം നാട്ടിൽ ഐശ്വര്യം വർദ്ധിക്കുവാനും ദേവിയുടെ അനുഗ്രഹം ഇടവരുത്തുമെന്ന് വിശ്വസിക്കുന്നു. പ്രാചീനകാലം മുതൽ പിന്തുടരുന്ന ആചാരങ്ങളിൽ വലിയമാറ്റം വരുത്താൻ നിർവ്വാഹമില്ലാത്തതിനാലാകാം സമാനജാതിക്കാരുടേതല്ലാത്ത ഇതര സമുദായക്കാരുടെ ഗൃഹങ്ങളിൽ ഏളത്ത് ചെല്ലാത്തതെന്ന് പറയപ്പെടുന്നു. ആദി മുച്ചിലോടായ കരിവെള്ളൂരിലെ ചടങ്ങുകൾ പ്രകാരമേ മറ്റു മുച്ചിലോടുകളിലും മാറ്റം ആകാവൂ എന്നാണ് ചിട്ട.
വേലചുറ്റുവിളക്ക്
വർഷം തോറും മകരം 27ന് കൊണ്ടാടുന്ന ഒരു സവിശേഷ അടിയന്തിരമാണ് വേലചുറ്റുവിളക്ക്. കളിയാട്ടത്തിന് പകരമാണ് വേലചുറ്റുവിളക്ക് എന്ന ലഘുവായ കളിയാട്ടചടങ്ങുകൾ നടത്തുന്നത്. അരങ്ങിലടിയന്തിരവും“ചുഴപ്രദക്ഷിണവും നടക്കുന്നു. അന്നദാനവും ഭഗവതി പ്രസാദമായ "കഴികക്കഞ്ഞി'യും ഭക്തജനങ്ങൾക്ക് നല്കിവരുന്നു.
വടക്കേംഭാഗം അടിയന്തിരം
എല്ലാവർഷവും മേടമാസത്തിൽ നിശ്ചയിക്കുന്ന തീയ്യതിയിൽ ചുറ്റുമതിലിനുപുറത്ത് വടക്കുഭാഗത്ത് തയ്യാറാക്കിവരുന്ന മേലേരിയോടുകൂടി നടത്തി വരുന്ന ചടങ്ങാണ്വടക്കേം ഭാഗം(വടക്കേംവാതിൽ എന്നും പറയാറുണ്ട്) മേലേരി കയ്യേൽക്കൽ, കരിയാംവളളി, എളനീർ പൊളിക്കൽ കൂടാതെ "മാരിമാറ്റൽ' എന്ന ചടങ്ങും നടത്തിപ്പോന്നു. അന്നേ ദിവസം അന്നദാനവും ദേവീപ്രസാദമായ കായകഞ്ഞിയും നല്കുന്നു.
കോയ്മസ്ഥാനം
മാതമംഗലത്ത് ദേവിക്ക് നീരും നിലവും നല്കിയപേരിലാവാം മുഖ്യകോയ്മ സ്ഥാനം പുത്തരിക്കാൽ വേങ്ങയിൽ
തറവാട്ടുകാർക്കാണ്.
മരുമക്കത്തായ വിധിപ്രകാരമാണ് കോയ്മസ്ഥാനം കൈമാറുന്നത്. പുത്തരിക്കാൽ വേങ്ങയിൽ ചാത്തുക്കുട്ടി നമ്പ്യാരാണ്
ഇന്നത്തെ ക്ഷേത്രമുഖ്യകോയ്മ .
താഴെ പറയുന്ന കുടുംബക്കാർക്കും ഇവിടെ കോയ്മ സ്ഥാനമുണ്ട്.
1. പുത്തരിക്കാൽ വേങ്ങയിൽ തറവാട്
2. കക്കോപൻ തറവാട്
3. പരപ്പളളിവീട്
4. നല്ലൂർ വീട്
5. കല്ലറ വീട്
6. തുള്ളൻ വീട്
7. മുണ്ടവൻ തറവാട്
കോമാർക്ക് പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സ്ഥാനവും പണ്ടുള്ളവർ നിർണ്ണയിച്ചതുപ്രകാരമാണ്
നടന്നുവരുന്നത്.
പുതിയവീട്ടുകാർ, കുറ്റൂർ
യാദവസമുദായാംഗങ്ങളായ പുതിയടത്തു വീട്ടുകാർക്കും ചില അവകാശങ്ങളും കടമകളും ക്ഷേത്രവുമായി ബന്ധപ്പെട്ട് കണക്കാ ക്കിയിട്ടുണ്ട്. കളിയാട്ടസമയത്ത് കന്നിക്കലവറയുടെ ഇവർക്കും പങ്കുണ്ട്. കൂടാതെ കിഴക്കേ പടിപ്പുര നിർമ്മിച്ചതും പരിപാലിക്കുന്നതും പുതിയടത്തു തറവാട്ടുക്കാരാണ്
ഓർമ്മയിലെ പെരുങ്കളിയാട്ടങ്ങൾ
മാതമംഗലത്ത് പെരുങ്കളിയാട്ടം നടന്നത് മുൻ മീത്തലെ വീട്ടിൽ കാരണവർ ആയിരുന്ന കേളുക്കാരണവരുടെ കണ്ടും കേട്ടുമുള്ള
ഓർമപ്രകാരം താഴെക്കൊടുത്ത വർഷങ്ങളിലാണ്.
1915, 1936, 1960, 1986, 2006
ഇതിൽ നാല് കളിയാട്ടങ്ങൾ നടന്നതായി മറ്റുപ്രായമായവരുടെ സ്മരണയിലുണ്ട്.
പീഠവും കളിയാട്ടവും
ഓരോ പെരുങ്കളിയാട്ടത്തിനും ദേവിക്ക് പ്ലാവിൽ തീർത്ത പുതിയ പീഠം ഒരുക്കുന്നു. ക്ഷേത്രത്തിലുള്ള പീഠങ്ങളുടെ എണ്ണം നോക്കിയാലും പെരുങ്കളിയാട്ടങ്ങളുടെ എണ്ണം കണക്കാക്കാം.
മാറ്റ് നൽകൽ
ക്ഷേത്രാടിയന്തിരാവശ്യത്തിനുള്ള മാറ്റ് വസ്ത്രം അലക്കി തയ്യാറാക്കി എത്തിക്കുന്നത് "വണ്ണത്താൻ സമുദായാംഗമായ" കുറുപ്പാണ്. ഇപ്പോൾ കടന്നപ്പള്ളിയിലെ നാരായണൻ എന്നയാളുടെ കുടുംബമാണ് ഇത് ചെയ്യുന്നത്.
ക്ഷേത്ര പ്രാശ്നികർ
കുറ്റൂർ നാരായണൻ ജ്യോത്സ്യരും പാണപ്പുഴ നാരായണൻ ജ്യോത്സ്യരുമാണ് അവകാശികൾ.
കലശംവെക്കൽ
തെയ്യഭാഷയിൽ "കരുവന' എന്നുവിളിക്കപ്പെടുന്ന തീയ്യ സമുദായാംഗമായ കുന്നത്തുവീട്ടുകാരും വലിയവീട്ടുകാരുമാണ് കലശം വെക്കുന്നത്. ഇളനീർപൊളിക്കൽ ചടങ് നടക്കുമ്പോൾ കരുവന'യ്ക്കായി ചുറ്റുമതിലിന് പുറത്ത് തെക്കുഭാഗത്തേക്ക് ഇളനീർ എറിഞ്ഞുകൊടുക്കുന്ന പതിവുണ്ട്.
ക്ഷേത്രം തട്ടാന്മാർ
ക്ഷേത്രത്തിലെ ആഭരണങ്ങളും മറ്റും നിർമ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യാനുള്ള അവകാശം മാതമംഗലം കിഴക്കേപുരയിൽ തറവാട്ടുകാരിൽ നിക്ഷിപ്തമാണ്.
തെയ്യക്കാർ
വണ്ണാന്മാർ(പാലത്തേര കുറ്റ്വൻ), മലയൻ, വേലൻ, തുടങ്ങിയ സമുദായാംഗങ്ങളാണ് വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്